Saturday, September 20, 2008

അവള്‍ തനിച്ചാണ്

കറുത്ത രാത്രിയുടെ നേര്‍ത്ത ചാലുകള്‍ നിലാവിന്റെ മാറിലേക്ക് പടര്‍ന്ന് കയറുന്നത് അവള്‍ ജനലഴികള്‍ക്കിടയിലൂടെ നോക്കി നിന്നു.എത്ര സമയം ....അവസാനമില്ലാത്ത ഒരു കാത്തിരിപ്പ് ..ദൂരെ ആകാശം മരങ്ങള്‍ക്കിടയിലൂടെ ചില്ലുഭരണിയിലെ സ്വര്‍ണ്ണ മത്സ്യങ്ങളെപ്പോലെ നക്ഷത്ര പ്പൊടികള്‍ അങ്ങിങ്ങായി ചിതറുന്നു.നിലാവസ്തമിക്കും മുമ്പേ തിരിച്ചെത്താമെന്ന് പറഞ്ഞ് ഇറങ്ങി പ്പോയതാണ് അയാള്‍...നഗരത്തിന്റെ തിരക്കില്‍ നിന്ന് ഒരു ദിവസം അയാളുടെ ജന്മ ഗ്രാമത്തില്‍ ചെന്ന് രാപ്പാര്‍ക്കാമെന്ന പിടിവാശിക്കുമുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.....ഡ്രാക്കുളക്കോട്ട പ്പോലെ ഭീകരത തോന്നിപ്പിക്കുന്ന കാലപ്പഴക്കം ചെന്ന ഒരു തറവാട് വീട്.അയാള്‍ക്ക് ഈ നാടുമായി ബന്ധ പ്പെടാനുള്ള ആകെയുള്ള ഒരിടം...അതിന്റെ ഏറിയ ഭാഗവും ഏത് നിമിഷവും നിലം പതിക്കാവുന്ന ഘട്ടത്തില്‍ എത്തിയിരുന്നു.
സമയം ചെല്ലും തോറും അവളില്‍ ഭയത്തിന്റെ കനലുകള്‍ കോരിയിട്ടു.ഗ്രാമത്തില്‍ എത്തിയാല്‍ ആകെ കാണാറുള്ള സ്നേഹിതന്നെ കാണുകയായിരുന്നു ലക്ഷ്യം..നേരത്തെ വിളിച്ചപ്പൊള്‍ തറവാട്ട് പ്പടിക്കല്‍ അയാള്‍ കാത്തിരിക്കാമെന്ന് ഏറ്റതാണ്.തനിക്ക് കുട്ടികളുണ്ടാകില്ല എന്ന് ഡോക്ടര്‍ വിധിച്ച അന്ന് തുടങ്ങിയതാണ് ആഴ്ച്കള്‍ തോറും ഉള്ള ഈ വരവ്...നഗര്‍ത്തിലെ ഫ്ലാറ്റിലാണെങ്കില്‍ ഞാന്‍ എതിര് നില്‍ക്കുമെന്നറിയാം...അതിനാലവാം മദ്യപാനത്തിന് ഇങ്ങെനെ ഒരു താവളം ഒരുക്കിയത്.അതിന് പറ്റിയ കൂട്ടുകാരനേയും കണ്ടെത്തി...ഒന്നും കണ്ടില്ലെന്ന് നടിച്ചു.അയാളുടെ കുറ്റത്തിന് ഞാന്‍ ക്കൂടി ബലിയാടാകുമെന്ന ബോധം അയാളെ അലോസരപ്പെടുത്തുന്നുണ്ടാവാം..മദ്യം അതിന്ന് മരുന്നാകുമെന്ന അയാളുടെ ചിന്തക്ക് ഭംഗം വരേണ്ടെന്ന് കരുതി...
പുറത്ത് ആരോ വന്നത് പോലെ.....അവള്‍ പ്ലാവില്‍ കടഞ്ഞ ആ വാതിലിന്റെ സാക്ഷ നീക്കുവാന്‍ ഏറേ പണീപ്പെട്ടു.വാതില്‍ തുറന്നപ്പോള്‍ മുമ്പില്‍ നില്‍ക്കുന്ന മനുഷ്യനെ അവള്‍ക്ക് ഒട്ടും പരിചയമില്ലായിരുന്നു.
അപരിചിതന്‍ ഒരക്ഷരം മിണ്ടാതെ അകത്തേക്ക് കയറുന്നത് അവള്‍ക്ക് നോക്കി നില്‍ക്കാനെ ക്ഴിഞ്ഞുള്ളൂ...പിന്നീട് സംഭവിച്ചത് എന്താണെന്ന് അവള്‍ക്കറിയില്ല.ഒരു നിമിഷം ക്കൊണ്ട് താന്‍ അയാളുടെ കരവലയത്തിലാകുന്നതും...
........എല്ലാം കഴിഞ്ഞ് അയാള്‍ ഇറ്ങ്ങി പ്പോകുമ്പോള്‍....കരയുന്ന ശബ്ദത്തില്‍ പറഞ്ഞു “എന്നോട് ക്ഷമിക്കണം നിങ്ങളുടെ ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഞാനിത് ചെയ്തത്.നിങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകന്‍...”
തുറന്നിട്ട വാതിലിലൂടെ അയാള്‍ ഇരുട്ടിലേക്ക് മറയുമ്പോള്‍ അവള്‍ ഓര്‍ത്തു അയാളുടെ പേര് ചോതിക്കാന്‍ മറന്ന് പോയല്ലോ....?
അപ്പോള്‍ പുറത്ത് അവളുടെ ഭര്‍ത്തവിന്റെ കുര കേട്ടൂ.അവള്‍ പെട്ടെന്ന് വസ്ത്രങ്ങള്‍ ശരിയാക്കി ഒരു പുഞ്ചിരിയോടെ എഴുന്നേറ്റു........

Saturday, September 13, 2008

ഭാഗ്യം

സ്വപ്നങ്ങള്‍ വില്പന നടത്തുന്ന ഒരാള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ ജീവിച്ചിരുന്നു.ഓരോ പ്രഭാതത്തിലും അയാള്‍ തന്റെ കയ്യിലുള്ള വലിയ ചാക്കില്‍ സ്വപ്നങ്ങള്‍ കൂത്തി നിറച്ച് പട്ടണത്തിലേക്ക് പുറപ്പെടും.പട്ടണത്തില്‍ എത്തിയാല്‍ തിരക്കേറിയ കവലയില്‍ തന്റെ ചാക്കുക്കെട്ട് തുറന്ന് വെച്ച് അയാള്‍ ഉറക്കെ വിളിച്ച് പറയും.
‘സ്വപ്നങ്ങള്‍.....നിറമുള്ള സ്വപ്നങ്ങള്‍...ആര്‍ക്കും വാങ്ങാം....ഒരു കിലോ സ്വപ്നങ്ങള്‍ക്ക് പത്ത് രൂപ മാത്രം’
എന്നാല്‍ അയാളില്‍ നിന്നും ആരും ഒന്നും വാങ്ങിയില്ല.എങ്കിലും വൈകിട്ട് വീട്ടിലേക്ക് തിരിച്ച് വരുമ്പോള്‍ അയാളുടെ ചാക്കില്‍ ഒന്നും ഉണ്ടായിരുന്നില്ല്.ചന്തയിലെ തിരക്കിനിടയില്‍ അയാളുടെ ചാക്കില്‍ നിന്നും വഴിയാത്രക്കാര്‍ വാരിക്കൊണ്ട് പോയതിനാലായിരുന്നു ആ മനുഷ്യന്റെ ചാക്ക് ശൂന്യമാവാറ് പതിവ്.എങ്കിലും അയാള്‍ക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല.കാരണം സ്വപ്നങ്ങള്‍ വില്‍ക്കാന്‍ വെച്ച് അയാളും ഒരു സ്വപ്ന ജീവിയായിമാറിയിരുന്നു.
അങ്ങിനെയിരിക്കെ കാലം കുറെ ക്കഴിഞ്ഞപ്പോള്‍ പ്രായം കാരണം അയാള്‍ക്ക് വയ്യാതെയായി.സ്വപ്നങ്ങള്‍ വില്‍ക്കാന്‍ പോവാന്‍ കഴിയാതെയായി.എങ്കിലും ജീവിക്കാന്‍ മറ്റൊരു തൊഴിലും അയാള്‍ക്കറിയില്ലായിരുന്നു.
ദിവസങ്ങളോളം ചിന്തിച്ചതിന് ശേഷം അയാള്‍ ഒരു വഴി കണ്ടെത്തി.....അയാളൊരു ലോട്ടറി വില്പനക്കാരനായി.പിന്നീട് അയാള്‍ക്ക് ദുഖിക്കേണ്ടീവന്നില്ല.....ഇന്ന് അയാള്‍ ഞങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ പണക്കാരനാണ് .
വാല്‍ക്കഷ്ണം:സ്വപ്നം കാണാനല്ല ഭാഗ്യം തേടാനാണ് നമുക്കെന്നും ഇഷ്ടം..